Tuesday, June 15, 2010

വേണ്ടാ നീ സുഗുണാ

ശനിയാഴ്ചകളിലെ കോഴിക്കോടന്‍ സായാഹ്നം സംഭവ ബഹുലം ആയിരുന്നു... കട്ടയിട്ടടിക്കിടെ ഉള്ള സംഗീത സദസ്സായിരുന്നു അതില്‍ മുഖ്യം...

ശനിയാഴ്ച ഓഫീസ് കഴിഞ്ഞാല്‍ "കൂടണ്ടേ?" എന്ന ഒരു വാക്ക് കേട്ടാ മതി... സംഭാവനകള്‍ ധാര ധാര ആയി ഒഴുകും... നല്ല പാട്ടുകള്‍ മാറ്റി വെച്ചു, തിരഞ്ഞെടുത്ത പാട്ടുകള്‍ എഴുതി കൊണ്ട് പോയാണ് കാചാറു...

അങ്ങനെ ഉള്ള ഒരു സന്ധ്യ... പാട്ട് തുടങ്ങി വെച്ചത് ശ്രീജിത്ത്‌ സാറും ഞാനും ആണ്...

ആ... കൊട്ടുവടി... കൊട്ടുവടി... കൊട്ടുവടി...
കൊട്ടുവടി വട്ടിരുമ്പ് വട്ടവാളിന്‍ പേരുകേട്ട
കുപ്പ്രസിധപ്പെട്ടതാണ് ഈ ചാരായം
ചാരായം... ചാരായം... ചാരായം... ചാരായം...

പത്തു ചാക്ക് ശര്ക്കരക്ക് പത്തു പറ തേങ്ങാ വെള്ളം
മൊത്തമായ്‌ കലക്കി വെച്ചാ കോടയുണ്ടാവും...
പത്തു ചാക്ക് ശര്ക്കരക്ക് പത്തു പറ തേങ്ങാ വെള്ളം
മൊത്തമായ്‌ കലക്കി വെച്ചാ കോടയുണ്ടാവും...

പഴത്തൊലി മാങ്ങാത്തൊലി മധുരനാരങ്ങാതൊലി
ധിനക്കന... ധിനക്കന... ധിനക്കന... നാ....
പഴത്തൊലി മാങ്ങാത്തൊലി മധുരനാരങ്ങാതൊലി
എല്ലാം കൂടെ ഇട്ടു വാറ്റിയ ഈ ചാരായം
ചാരായം... ചാരായം... ചാരായം... ചാരായം...

ഇതൊരു സംഖഗാനമായി മുന്നോട്ടു പോവുമ്പോള്‍ പെട്ടന്ന്,

"ഇനി ഞാന്‍ പാടാം..."

എല്ലാരും നോക്കുമ്പോള്‍ ബാബു!!! ബാബു പാടുമോ? എല്ലാവരും നിശബ്ദരായി... ബാബു തുടങ്ങി... വിരഹത്തിന്റെ ഭാവം മുഖത്ത്‌ ആവോളം ആവാഹിച്ചു ബാബു തുടങ്ങി... (വരികളുടെ അര്‍ഥം മനസ്സിലായില്ലെങ്കില്‍ ദയവു ചെയ്തു എല്ലാവരും ബാബുവിനോടു പൊറുക്കുക)

എന്നെ മറക്കരുതേ... എന്നെ വെറുക്കരുതേ...
കണ്മണി ഒരു നാളും... നീയെന്റെ ജീവനല്ലേ...
കാലത്തെണീറ്റു മോളെ... നിന്നെ ഞാന്‍ ഒര്‍ത്തിടുമ്പോള്‍...
"താമരചോട്ടിലിരുന്നു"... ചുമ്മാ ഞാന്‍ കാത്തിരുന്ന്നു...
എന്നിട്ടും വന്നില്ലല്ലോ... നീ, ചുംബനം തന്നില്ലല്ലോ...
താമര... ചുംബനം തന്നില്ലല്ലോ...

മേലെ പറമ്പിലുള്ള പെണ്ണിനെ തോണ്ടിയപ്പോ...
അന്നവള്‍ ദുഖത്തോടെ ചൊല്ലി മെല്ലെ എന്നോട്...
വേണ്ടാ നീ സുഗുണാ.... നാട്ടാര് കാണുകില്ലേ...
ഇല്ലാരും കാണുകില്ല... ആരാരും കാണുകില്ല...
നീയിങ്ങു ചെര്‍ന്നിരുന്നെ... ഞാനൊരു തോട്ടോട്ടെട്യെ...

"നിര്‍ത്തെടാ"

ഞാന്‍ അലറി... (ഞാന്‍ തന്നെ ഞെട്ടിപ്പോയി... )

"എന്താ ഇതിന്റെ അര്‍ഥം?"

ബാബു പെട്ടന്ന് നിശബ്ദന്‍ ആയി... അപ്പൊ ശ്രീജിത്ത്‌ സര്‍... ഇനി ഞാന്‍ പാടാം...

അതിര് കാക്കും മലയൊന്നു തുടുത്തേ... തുടുത്തേ തകതകതാ...
അങ്ങ് കിഴക്കത്തെ ചെന്താമരകുളിരിന്റെ ഈറ്റില്ല തറയില്...
പേറ്റ്നോവിന്‍ പേരാറ്റുറവ ഉരുകിയൊലിച്ചേ തകതകതാ...

ചതിച്ചില്ലേ... നീ, ചതിച്ചതിചില്ലേ... നീ ചതിച്ചേ തകതകതാ...
മാനത്തുയര്‍ന്ന മനക്കോട്ടയല്ലേ, തകര്‍ന്നെ തകതകതാ...
തകര്‍ന്നിടതൊരു തരി, തരിയില്ല... പൊടിയില്ല,
പുകയുമില്ലേ... തകതകതാ.
മാനത്തുയര്‍ന്ന മനക്കോട്ടയല്ലേ, തകര്‍ന്നെ തകതകതാ...
തകര്‍ന്നിടതൊരു തരി, തരിയില്ല... പൊടിയില്ല,
പുകയുമില്ലേ... തകതകതാ.

കാറ്റിന്റെ ഉലച്ചിലില്‍ ഒരു വള്ളിക്കുരുക്കില്‍..
കുരലോന്നു മുറുകി തടിയൊന്നു ഞെരിഞ്ഞു...
ജീവന്‍.... ഞെരങ്ങീ... ത... ക... ത... ക... താ....

"എന്തുവാടേ ഇത്?? ഇവിടെ ആരെങ്കിലും തൂങ്ങി മരിച്ചോ?"

എല്ലാരും വാതില്‍ക്കലേക്ക് നോക്കി, ജോബി സര്‍... പെട്ടന്നു ബാബു...

"ജോബി സര്‍, എനിക്കൊരു പാട്ട് പാടണം... ഇപ്പൊ പാടണം"

"നീ പാടടാ..."

അപ്പൊ കണ്ണില്‍ വെള്ളം നിറച്ച ബാബു...

"അതല്ല, ഞാന്‍ പാടുന്നത് സൂരജ് സാറിന് ഇഷ്ടമല്ല..."

ഡാ സൂരജെ, നീയൊന്നും പറയരുത്... കേട്ടല്ലോ... ബാബുട്ടാ, നീ പാടടാ..."

അപ്പൊ ബാബു വീണ്ടും,

എന്നെ മറക്കരുതേ എന്നെ വെറുക്കരുതേ...
കണ്മണി ഒരു നാളും... നീയെന്റെ ജീവനല്ലേ...
കാലത്തെണീറ്റു മോളെ... നിന്നെ ഞാന്‍ ഒര്‍ത്തിടുമ്പോള്‍...
താമരചോട്ടിലിരുന്നു... ചുമ്മാ ഞാന്‍ കാത്തിരുന്ന്നു...
എന്നിട്ടും വന്നില്ലല്ലോ... നീ, ചുംബനം തന്നില്ലല്ലോ...
താമര... ചുംബനം തന്നില്ലല്ലോ...

അവസാന വരി പാടിയപ്പോ ബാബുവിന്റെ തൊണ്ട ഇടറിയിരുന്നു... എങ്ങും ശ്മശാന മൂകത...

No comments:

Post a Comment